2012, ഏപ്രിൽ 7, ശനിയാഴ്‌ച

പ്രണയം


ഓരോ പുതുമഴയും ഓടിതിമിർക്കുന്ന
നനവായ് മനസ്സിലെൻ ബാല്യമെത്തും.
കോരിചൊരിയുന്ന മഴയിൽ നനഞ്ഞുകൊണ്ട-
വളെൻ കളിത്തോഴിയരികിലെത്തും.
   വേനലിലന്ന് വരണ്ടുണങ്ങി പോയ
   മേട്ടിൽ പുതുനാമ്പു തിരിതെളിക്കും.
   പുതിയൊരു തെളിർ ധാരയൊഴികിടും അന്നു നാം‌‌‌-
   വറ്റിച്ച ചാലുകൾ പുനർജനിക്കും.
   ശുഷ്ക്കിച്ചു വിണ്ടുണങ്ങിപ്പൊയ പാടങ്ങൾ
   കണിവെള്ളരികൊണ്ടലങ്കരിക്കും.
    പണ്ടു സല്ലാപം പിരിഞ്ഞ വഴികളിൽ
    കൊന്നക്കണി പൂക്കൾ തൊങ്ങൽ ചാർത്തും.
    തോരാത്ത  ഒരു ദിനം കലങ്ങിക്കരഞ്ഞവൾ
പുലമ്പി പറഞ്ഞും പിറുപിറുത്തും,
     ഇരുൾ പൂണ്ട രാത്രിയിൽ കൂടെ മയങ്ങും
     കിനാവിനെയന്നു പറഞ്ഞയച്ചു.
കദനം ചൊരിഞ്ഞവൾ ഓർമ്മകൾ പങ്കിട്ട
വേളയിൽ ഗദ്ഗദം ഞാൻ മൊഴിഞ്ഞു.
വരിക നീ ഹർഷമെ വർഷമായ് വൈകാതെ
കാത്തിരിപ്പുണ്ടാവും സഖി നിനക്കായ്.